Breaking News

സഞ്ചാരത്തിനായി തുറന്നു കൊടുക്കാന്‍ കളക്ടര്‍ ഉത്തരവിട്ട പാലിയേക്കരയിലെ സമാന്തര റോഡ് പോലീസിന്റെ അകമ്പടിയോടെ വീണ്ടും അടച്ചു പൂട്ടി

 സഞ്ചാരത്തിനായി തുറന്നു കൊടുക്കാന്‍ കളക്ടര്‍ ഉത്തരവിട്ട പാലിയേക്കരയിലെ സമാന്തര റോഡ് പോലീസിന്റെ അകമ്പടിയോടെ വീണ്ടും അടച്ചു പൂട്ടിയപ്പോള്‍

സഞ്ചാരത്തിനായി തുറന്നു കൊടുക്കാന്‍ കളക്ടര്‍ ഉത്തരവിട്ട പാലിയേക്കരയിലെ സമാന്തര റോഡ് പോലീസിന്റെ അകമ്പടിയോടെ വീണ്ടും അടച്ചു പൂട്ടിയപ്പോള്‍

പാലിയേക്കര: സഞ്ചാരത്തിനായി തുറന്നു കൊടുക്കാന്‍ കളക്ടര്‍ ഉത്തരവിട്ട പാലിയേക്കരയിലെ സമാന്തര റോഡ് പോലീസിന്റെ അകമ്പടിയോടെ വീണ്ടും അടച്ചു പൂട്ടുക വഴി പിണറായി സര്‍ക്കാര്‍ ബി.ഒ.ടി ടോള്‍ കമ്പനിയുടെ ഏജന്റാണെന്ന് വ്യക്തമായതായി ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്‍ പറഞ്ഞു. തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാന്തരപാത അടച്ചു പൂട്ടിയത് വഴി ജനങ്ങളുടെ അവകാശ നിഷേധമാണ് ഉണ്ടായിട്ടുള്ളത്. പി.ഡബ്ല്യൂ.ഡി.യുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ തുറന്നു കൊടുക്കാന്‍ ഉത്തരവിട്ട റോഡ് അടച്ചു പൂട്ടുന്നത് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണെന്നും സര്‍ക്കാര്‍ നിയമലംഘനം നടത്തിയിരിക്കുകയാണെന്നും സി.ആര്‍.നീലകണ്ഠന്‍ ആരോപിച്ചു. ഈ വിഷയത്തില്‍ മണ്ഡലത്തിലെ എം.എല്‍.എയായ മന്ത്രിയും ജില്ലയിലെ മറ്റു മന്ത്രിമാരും നിലപാട് വ്യക്തമാക്കണം.

സര്‍ക്കാരും മന്ത്രിമാരും ടോള്‍ കൊള്ളയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരും മന്ത്രിമാരും മറുപടി പറയണമെന്നും നീലകണ്ഠന്‍ ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ അവകാശമായ സമാന്തരപാത തുറന്നുകൊടുക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ അടിയന്തിരമായി സ്വീകരിക്കണം. അല്ലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും നീലകണ്ഠന്‍ വ്യക്തമാക്കി. ആം ആദ്മി ജില്ലാ കണ്‍വീനര്‍ നിഷാദ് തളിക്കുളം, ജിജോ ജേക്കബ്, സി.രാജേഷ്‌കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!