ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി ക്ഷേത്രത്തില്‍ വെച്ച് ആറാട്ടുുഴ പൂരത്തിന്റെ ഭാഗമായുള്ള ഘടകപൂരം എഴുന്നള്ളിപ്പ് നടക്കുന്നതിനിടയില്‍ 2016 മാര്‍ച്ച് 15 ന് രാത്രി 10ന് ചോപ്പിസ് കുട്ടിശങ്കരന്‍ എന്ന ആന ഇടഞ്ഞ് പാപ്പാന്‍ കല്ലേറ്റുംകര മാനാട്ടുകുന്ന് കോര്‍പ്പുള്ളി ചോതി മകന്‍ സുരേഷ് എന്ന അപ്പുകുട്ടനെ കുത്തി കൊലടെുത്തിയ വിവരം നാട്ടുകാര്‍ വ്യസനസമേതമാണ് അറിഞ്ഞത്.
പട്ടികജാതി വിഭാഗത്തില്‍ട്ടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സുരേഷിന്റെ വരുമാനത്തിലാണ് കുടുംബം ജീവിച്ചുപോന്നത്. ഈ കുടുംത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. സുരേഷിന് പ്രായമായ അമ്മയും ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ്. സുരേഷിന്റെ അച്ഛന്‍ ഒരു വര്‍ഷം മുമ്പ് മരണപ്പെട്ടു. കൂടാതെ വ്യത്യസ്ത അപകടങ്ങളില്‍ മരണപ്പെട്ട സുരേഷിന്റെ രണ്ട് സഹോദരന്‍മാരുടെ മരണശേഷം അവരുടെ ഭാര്യമാര്‍ കുട്ടികളെ ഉപേക്ഷിച്ചു.
അമ്മമാരാല്‍ ഉപേക്ഷിക്കട്ടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുടെയും സംരക്ഷണം സുരേഷ് ഏറ്റെടുത്തു. ഈ അവസ്ഥയിലാണ് സുരേഷിനെ മരണം കവര്‍ന്നെടുത്തത്. നമുക്ക് ഏറെ പ്രിയട്ടെ സുരേഷിന്റെ വലിയ കുടുംത്തിന്റെ ഭാവി ഇന്ന് അനിശ്ചിതത്വത്തിലാണ്. സഹകരണ ബാങ്ക് അടക്കമുള്ള വിവിധ ധനകാര്യസ്ഥാപനങ്ങളിലെ കടബാധ്യതയും പണി പൂര്‍ത്തീകരിക്കാത്ത വീടും കൂടിയാകുമ്പോള്‍ ഇവരുടെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണിപ്പോള്‍. നമ്മുടെ കൊടകര ഡോട് കോമിലൂടെ സമാഹരിച്ച 16500 രൂപ സുരേഷിന്റെ ഭാര്യക്ക് കൈമാറി.ഈ ഉദ്യമത്തിന് നമ്മുടെ കൊടകര ഡോട് കോമിനോട് സഹകരിച്ച ഏവർക്കും നന്ദി അറിയിക്കുന്നു..