Breaking News

മുപ്ലിയം റോഡില്‍ പൊടിശല്യം ജനപ്രതിനിധികള്‍ ടിപ്പര്‍ ലോറികള്‍ തടഞ്ഞു.

മുപ്ലിയം: പൊടിശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് മുപ്ലിയം റോഡില്‍ ജനപ്രതിനിധികള്‍ ടിപ്പര്‍ ലോറികള്‍ തടഞ്ഞു. മുപ്ലിയം മുനിയാട്ടുകുന്ന്, വെള്ളാരംപാടം എന്നീ ഭാഗങ്ങളില്‍നിന്ന് കരിങ്കല്ല് കയറ്റിവന്ന അമ്പതോളം ലോറികള്‍ ഇവര്‍ ചൊവ്വാഴ്ച മുപ്ലിയം സെന്ററില്‍ തടഞ്ഞിട്ടു.

ഇടതടവില്ലാതെ ടിപ്പറുകള്‍ പോകുന്നതുമൂലം പ്രദേശത്ത് പൊടിശല്യം രൂക്ഷമായിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് റോഡില്‍ മൂന്നുനേരം വെള്ളം തളിക്കാമെന്ന് ക്വാറിയുടമകള്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതു പാലിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ജനപ്രതിനിധികളും നാട്ടുകാരും ലോറികള്‍ തടഞ്ഞത്.

ദിവസേന നൂറുകണക്കിന് ലോറികള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. വീടുകളും കച്ചവടസ്ഥാപനങ്ങളും യാത്രക്കാരും പൊടിശല്യംമൂലം വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. ഓമന, ബ്ലോക്ക്പഞ്ചായത്തംഗങ്ങളായ വി.എസ്. ജോഷി, സുനിത പുഷ്പന്‍, പഞ്ചായത്തംഗങ്ങളായ ജോണ്‍ തുലാപ്പറമ്പില്‍, സി.കെ. സീന, കെ. രാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി ക്വാറിയുടമകളും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി. പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു.
കടപ്പാട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!