കൊടകര : ധര്‍മശാസ്‌താവിനെ വണങ്ങാഌം പാറയിടുക്കിലെ പുനര്‍ജനി നൂഴ്‌ന്ന് പാപമുക്തിനേടാഌമായി വൃശ്ചികത്തിലെ ആദ്യശനിയാഴ്‌ചയായ ഇന്നലെ മധ്യകേരളത്തിലെ ശബരിമല എന്നു വിശേഷിപ്പിക്കുന്ന മറ്റത്തൂര്‍ വാസുപുരം ആറേശ്വരം ധര്‍മശാസ്‌്‌താക്ഷേത്രത്തിലെ ഷഷ്‌ഠിമഹോ്‌ത്സവത്തിന് ആയിരക്കണക്കിന് ഭക്തരെത്തി.
പുലര്‍ച്ചെ 4 ന് ക്ഷേത്രം മേല്‍ശാന്തി കുഴിയേലി മനയ്‌ക്കല്‍ പരമേശ്വരന്‍ നമ്പൂതിരി നടതുറന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് അഭിഷേകം, നിവേദ്യം, ഗണപതിഹോമം, വിശേഷാല്‍പൂജകള്‍, ശാസ്‌താപാട്ട്, കാവടിയാട്ടം എന്നിവയുണ്ടായി. കാവടിസെറ്റുകള്‍ അതാതുകേന്ദ്രങ്ങളില്‍നിന്നും തുടങ്ങ ിഉച്ചക്ക് 12 മണിയോടെ ക്ഷേത്രത്തിലെത്തി. ഇത്തുപ്പാടംദേശം, ആറേശ്വരം, വാസുപുരംടൗണ്‍, വടക്കുംമുറിവീട്ടിച്ചോട്, മൂലംകുടംസമുദായം, ഇത്തുപ്പാടം യുവജനസംഘം, ഇത്തുപ്പാടം വടക്കുംമുറി, പാപ്പാളിപ്പാടം എന്നീ കാവിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളായി. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി,മാധവന്‍ നമ്പൂതിരി എന്നിവരും കാര്‍മികത്വം വഹിച്ചു.
റിപ്പോർട്ട് : കൊടകര ഉണ്ണി.