വിരലിൽ ഒരു ചെറിയ മുറിവു പറ്റി. രണ്ട് ദിവസം ബാന്റേജ് ഇട്ട് നടന്നു. ഇന്ന് അത് മാറ്റിയപ്പോൾ മുറിവിൽ ചെറുതായി പഴുപ്പ് കാണാനിടയായി. ഓഫീസിന്റെ അടുത്ത് തന്നെ ഹോസ്പിറ്റൽ ഉള്ളത് കൊണ്ട് അവിടെ പോയി ഒന്ന് ഡ്രസ്സ് ചെയ്യിക്കാമെന്ന് കരുതി.
ഇരിങ്ങാലക്കുട മറീന ഹോസ്പിറ്റലിൽ ചെന്നു മുറിവു കാണിച്ചപ്പോൾ അവർ സർജ്ജ്നെ കാണാൻ പറഞ്ഞു. അതിനായി 100 രൂപ യുടെ കാർഡ് എടുക്കാനും പറഞ്ഞു. എന്തെങ്കിലുമാകട്ടെ എന്ന് വെച്ച് കാർഡ് എടുത്ത് ഡൊ: എം ജി ഗോപാല കൃഷ്ണനെ കണ്ടു. കാര്യമായ പ്രശ്നങ്ങളോന്നും ഇല്ലെന്ന് പറഞ്ഞുവെങ്കിലും ഒന്ന് ഡ്രസ്സ് ചെയ്യാം എന്ന് നിർദ്ധേശിച്ചു. എന്നിട്ട് അയാൾ കാഷ്യാലിറ്റിയിലേക്ക് എഴുതി.കാഷ്യാലിറ്റിയിൽ ചെന്നപ്പോൾ അവർ തരിപ്പിച്ച് ക്ലീൻ ചെയ്യാമെന്ന് പറഞ്ഞു. തരിപ്പിക്കലും ഡ്രസ്സിങ്ങിനും ആകെ എടുത്തത് ഏകദേശം 10 മിനിറ്റ്, എല്ല്ലാം കഴിഞ്ഞ് ബില്ല് തന്നു 915രൂപ.
10 മിനിറ്റ് കൺസൾട്ടിങ്ങ് ഫീസ് – 500രൂപ
ഡ്രസ്സ് ചെയ്യാൻ കാഷ്യാലിറ്റി ഫീസ്- 250 രൂപ
ഡോക്ടറെ കാണാൻ കാർഡ് ഫീസ്- 100 രൂപ
എന്റെ എല്ലാ തരിപ്പും അതോടെ പോയി അധികം ഒന്നും ആലോചിച്ചില്ല വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞു. ഡോക്ടർ ഫീസിൽ 200 രൂപ ഡിസ്കൌണ്ട് കിട്ടി, ഒന്നുകൂടെ ബാർഗയിൻ ചെയ്തപ്പോൾ കാഷ്യാലിറ്റി 100 രൂപ ഡിസ്കൌണ്ട് കിട്ടി. അവസാനം 400ൽ ഉറപ്പിച്ചു. സംഭവത്തെക്കുറിച്ച് അപ്പോൾ തന്നെ സി ഐ ഓഫീസിൽ പോയി അറിയിച്ചു . ഒരു പരാതി എഴുതികൊടുക്കാൻ അവർ പറഞ്ഞു പക്ഷേ അതിനൊന്നും നിക്കാതെ ഞാൻ പോന്നു. എന്റെ അനുഭവം ഞാൻ ഇവിടെ പറഞ്ഞു എന്നേയുള്ളു,
ഇതു പോലെയുള്ള ഹോസ്പിറ്റലിൽ പോകുന്നവർ ആദ്യം ചികിത്സക്ക് എത്രയാകും എന്ന് ചോദിച്ച് ഉറപ്പ് വരുത്തിയിട്ട് മാത്രമേ ചികിത്സ തുടങ്ങാൻ പാടുള്ളു. Sinoy Devassy