കൊടകര: അസംബ്‌ളി തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിന്റെ സമാപനത്തിനു യു.ഡി.എഫ് പ്രവര്‍ത്തകര്‍ ത്രിവര്‍ണത്തിലുള്ള കൈപ്പത്തിയുടെ ചിഹ്നം പതിച്ച കുടയും ചൂടിയായിരുന്നു കൊട്ടിക്കലാശത്തിനെത്തിയത്. അത് അവര്‍ക്ക് അനുഗ്രഹവുമായി.
കാരണം പരസ്യപ്രചാരണത്തിന്റെ സമാപനസമയം തീരുന്നത്തിന്റെ തൊട്ടുമുമ്പായി മഴ പെയ്തപ്പോള്‍ അവര്‍ക്ക് മഴ കൊള്ളാതെത്തന്നെ കൊട്ടിക്കലാശിപ്പിക്കാനായി. യു.ഡി.എഫിന്റെ കൊട്ടിക്കലാശത്തിലേക്ക് കുതിരപ്പുറത്ത് കൈപ്പത്തിയുടെ ചിഹ്നമേന്തിയ കുടയും ചൂടി ബാലനെത്തിയതും ശ്രദ്ദേയമായി. കുതിരയെ കൊട്ടിക്കലാശവേദിയിലേക്ക് കടത്തിവിടാന്‍ പോലീസ് ആദ്യംവിസമ്മിതിച്ചെങ്കിലും പിന്നീട് പോലീസ് അനുമതി നല്‍കുകയായിരുന്നു.