Breaking News

കൊടകരയില്‍ കൊട്ടിക്കലാശം കൊഴുത്തു

Kottikalaashamകൊടകര: നിയമസഭാതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച കൊട്ടിക്കലാശം കൊടകരയില്‍ കൊഴുത്തു. കാവടിയാട്ടത്തിന്റെ നാടായ കൊടകരയില്‍ കൊടകര ഷഷ്ഠിയുടെ പ്രതീതിയിലായിരുന്നു മൂന്നു പാര്‍ട്ടികളും ചേര്‍ന്ന് കൊടകര ടൗണില്‍ നടത്തിയ കൊട്ടിക്കലാശം. കൊടകര ടൗണില്‍ ചാലക്കുടിക്കുള്ള റോഡിലായി ബി.ജെ.പി പ്രവര്‍ത്തകരും തൃശൂര്‍ റോഡിലായി യു.ഡി.എഫ് പ്രവര്‍ത്തകരും ഇരിങ്ങാലക്കുട ഭാഗത്തേക്കുള്ള റോഡിലായി എല്‍.ഡി.എഫ് പ്രവര്‍ത്തകരും കാവടിയാട്ടവും വാദ്യഘോഷങ്ങളുംകൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായി അണിനിരന്നു.

വൈകീട്ട് 4 മണിയോടെ ആദ്യം മൂന്നുപാര്‍ട്ടികളുടേയും പ്രചാരണവാഹനങ്ങള്‍ ടൗണിലെത്തുകയായിരുന്നു. തുടര്‍ന്ന് 4.30 ഓടെ കൊടകര മേല്‍പ്പാലം ജംഗ്ഷനില്‍നിന്നും എല്‍.ഡി.എഫും ഗാന്ധിനഗറില്‍ നിന്നും ബി.ജെ.പിയും ശാന്തിആശുപത്രി ജംഗ്ഷനില്‍നിന്നും യു.ഡി.എഫും പ്രകടനമായാണ് കൊട്ടിക്കലാശത്തിനെത്തിയത്. പ്രചാരണസമാപനത്തോടനുബന്ധിച്ച് ടൗണില്‍ ഗതാഗതം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് കൊടകര ടൗണിലേക്ക് നാലുഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയായിരുന്നു. കൊടകര സി.ഐ യൂസഫ്, എസ്.ഐ ജിബുജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!