Breaking News

പേരാമ്പ്ര വിരുത്തിപ്പാടത്ത് വിരിപ്പ് കൃഷി പുനരാരംഭിച്ചു

NELKRISHIപേരാമ്പ്ര : വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കൊടകര – പേരാമ്പ്ര വിരുത്തിപ്പാടത്ത് വിരിപ്പുകൃഷി പുനരാരംഭിച്ചു. പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. പോളി പുതുശ്ശേരി വിത്തെറിഞ്ഞുകൊണ്ട് കൃഷിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പരമ്പരാഗത തോടുകള്‍ ഉപയോഗശൂന്യമാവുകയും കാര്‍ഷിക പണിക്കുള്ള തൊഴില്‍ ശക്തി ലഭ്യമകാതെ വരികയും ചെയ്തതിനെതുടര്‍ന്ന് മൂന്ന് പൂവ്വ് കൃഷി ഇറക്കാന്‍ സൗകര്യമുള്ള ഈ പാടശേഖരത്തില്‍ വളരെ കുറച്ച് സ്ഥലത്ത് മുണ്ടകന്‍ വിള മാത്രമായി കൃഷി ചുരുങ്ങിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി കര്‍ഷകസമിതിയുടെയും കുടുംബശ്രീയുടെയും സഹായത്തോടെ തോടുകള്‍ നന്നാക്കുകയും, നിലമൊരുക്കാനും വിളവെടുക്കാനും യന്ത്രങ്ങള്‍ ഉപയോഗിക്കുകയും ചെയ്തതോടെ കൂടുതല്‍ കര്‍ഷകര്‍ കൃഷിയിറക്കാന്‍ തയ്യാറായി വന്നു.

ഇത്തവണ 14 ഏക്കര്‍ സ്ഥലത്ത് കൃഷി ഇറക്കുന്നുണ്ട്. ഇതില്‍ 6 ഏക്കര്‍ 10-15 വര്‍ഷമായി തരിശ് കിടക്കുന്നതാണ്. ബാക്കി മുണ്ടകന്‍ മാത്രം നിലമുടമകള്‍ നേരിട്ടും, പാട്ടത്തിന് ഏല്പിച്ചുമാണ് കൃഷിയിറക്കിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും കര്‍ഷകസമിതി ഭാരവാഹികളായ പി.ഒ. ഡേവീസ്, സി.ജി. ആന്റു, കെ.എ. ജോസ്, കരുത്തി ജോര്‍ജ്ജ് തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. സ്ഥലമുടമ പന്തല്ലൂക്കാരന്‍ ജോസ് ഭാര്യ ജെസ്സി , കൃഷി നടത്തുന്ന വി.ജെ. ആന്റണി എന്നിവര്‍ക്ക് പുറമെ കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ അനില്‍ അഭിലാഷ്, പരിസ്ഥിതി – സാമൂഹ്യസന്നദ്ധപ്രവര്‍ത്തകരും പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!