Breaking News

വൃക്ക നല്‍കാന്‍ അമ്മ തയ്യാര്‍; പക്ഷേ, നിധിന്റെ ഓപ്പറേഷന് നാട് സഹായിക്കണം

19727_386514061534552_3059897837240564118_nകല്ലേറ്റുംകര: വൃക്ക നല്‍കാന്‍ അമ്മ തയ്യാറാണെങ്കിലും ഓപ്പറേഷനും മറ്റ് ചെലവുകള്‍ക്കും വഴിയില്ലാതെ യുവാവ് ബുദ്ധിമുട്ടുന്നു. ആളൂര്‍ കാട്ടാംതോട് വാര്യക്കാടന്‍ മാധവന്റെയും മകന്‍ നിധിന്‍(24) ആണ് ഓപ്പറേഷനും തുടര്‍ചികിത്സയ്ക്കും പണമില്ലാതെ വിഷമിക്കുന്നത്. ജിവന്‍ നിലനിര്‍ത്താന്‍ വൃക്ക മാറ്റിവെച്ചേതീരൂ എന്ന അവസ്ഥയിലാണ് നിധിന്‍. ഓപ്പറേഷനുവേണ്ടി തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആസ്​പത്രിയില്‍നിന്നും അമൃത ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്മ ശോഭനയാണ് വൃക്ക നല്‍കുന്നത്.

റെയില്‍വെ ഗ്യാങ് പണിക്കാരനായിരുന്ന മാധവന്റെ ഏക വരുമാനം കൊണ്ടാണ് നിധിനും വിദ്യാര്‍ത്ഥികളായ രണ്ട് സഹോദരങ്ങളുമടങ്ങുന്ന കുടുംബം കഴിയുന്നത്. സ്വന്തം കാലില്‍ നില്‍ക്കാനുള്ള മോഹം കൊണ്ട് കരാര്‍ പണിക്ക് പോയിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് അസ്വസ്ഥതകള്‍ തുടങ്ങുന്നതും വൃക്ക തകരാറാണെന്ന് വ്യക്തമാകുകയും ചെയ്യുന്നത്. ചെലവേറിയ ഓപ്പറേഷനും രണ്ടുകൊല്ലത്തെ പോസ്റ്റ് ഓപ്പറേഷന്‍ ചെലവുമടക്കം 12 ലക്ഷം രൂപ ചെലവ് വരും. നിധിന്റെയും കുടുംബത്തിന്റെയും നിസ്സഹായാവസ്ഥയില്‍ നിസംഗ്ഗരായി നോക്കി നില്‍ക്കാന്‍ കഴിയില്ലെന്ന ദൃഢനിശ്ചയത്തിലാണ് നാട്ടുകാര്‍.

ഇതിന്റെ ഭാഗമായി ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയ് ജെ. കളത്തിങ്കല്‍ ചെയര്‍മാനും പോള്‍ കോക്കാട്ട് ജനറല്‍ കണ്‍വീനറും എന്‍.കെ. ജോസഫ് കണ്‍വീനറും എ.ടി ഉണ്ണികൃഷ്ണന്‍ നിധിന്‍ ചികിത്സാ സഹായനിധിക്ക് രൂപം നല്‍കിയിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ആളൂര്‍ ശാഖയില്‍ 0790059000001323 (ifsc-sibl0000790) അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. സുമനസ്സുകളുടെ സഹായവും പ്രാര്‍ത്ഥനയുമാണ് നിധിന്റെ ആശ്രയം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9048757079, 9995483101, 9447529561.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!