Breaking News

അപകട ഭീഷണിയുയര്‍ത്തുന്ന കലുങ്ക് പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കണം.ബി.ജെ.പി.

മൂന്നുമുറിയില്‍  കലുങ്ക്  സ്ലാബ്  ഇടിഞ്ഞു  റോഡില്‍ ഉണ്ടായ കുഴി
മൂന്നുമുറിയില്‍ കലുങ്ക് സ്ലാബ് ഇടിഞ്ഞു റോഡില്‍ ഉണ്ടായ കുഴി

കൊടകര. വെള്ളിക്കുളങ്ങര,കൊടകര റോഡില്‍ രണ്ട് കലുങ്ക് പാലങ്ങളുടെ സ്ലാബുകള്‍ തകര്‍ന്നത് അപകട ഭീഷണി ഉയര്ത്തുന്നു.മൂന്നുമുറിയില്‍ മറ്റത്തൂര്‍ പഞ്ചായത്ത് ഓഫീസിന്റെ സമീപത്തും അവിട്ടപ്പിള്ളി അയ്യപ്പ ക്ഷേത്രത്തിനു മുന്നിലുമുള്ള കലുങ്കകളാണ് ഭാഗികമായി തകര്‍ന്നിരിക്കുന്നത്.

റോഡിനു നടുവില്‍ സ്ലാബിനടിയിലേക്ക് മണ്ണ് ഇടിഞ്ഞിറങ്ങി കുഴി രൂപപ്പെട്ടിരിക്കുകയാണിപ്പോള്‍. ദിനംപ്രതി നാല്‍പ്പതോളം ബസ്സുകളും മറ്റു ഭാരവാഹനങ്ങളും സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന റോഡാണിത്. അവിട്ടപ്പിള്ളിയില്‍ പാലത്തിന്മേലുണ്ടായ കുഴി ശ്രദ്ധയില്‍ പെടാതിരിക്കാന്‍ കോണ്‍ക്രീറ്റ് ചെയ്തുവെങ്കിലും ഇപ്പോള്‍ ഈ കോണ്‍ക്രീറ്റ് അടക്കം താഴേക്ക് ഇടിഞ്ഞ നിലയിലാണ്.

സമാനമായ രീതിയില്‍ തൊട്ടടുത്ത് ചുങ്കാലിലും രണ്ടു വര്‍ഷം മുന്‍പ് മറ്റൊരു കലുങ്ക് തകര്‍ന്നു ഒരു മരം കയറ്റിയ ലോറി മറിഞ്ഞിരുന്നു. പിന്നീട് ഈ പാലം പുതുക്കി പണിയുകയുണ്ടായി. സ്ലാബ് തകര്‍ന്ന് അപകട ഭീഷണിയുയര്‍ത്തുന്ന ഈ കലുങ്ക് പാലങ്ങള്‍ എത്രയും വേഗം പുതുക്കിപ്പണിയാന്‍ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. മറ്റത്തൂര്‍ പഞ്ചായത്ത് സമിതി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.

പഞ്ചായത്ത് സമിതി പ്രസിഡണ്ട് പി.സി.ബിനോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍ ചിന്നങ്ങത്ത്,വി.എം.ചന്ദ്രന്‍, ശിവാനന്ദന്‍ മോനൊടി, ശ്രീധരന്‍ കളരിക്കല്‍,എം കെ.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!